ഓഗസ്റ്റ് 5 അപ്രതീക്ഷിതമായി മരണപ്പെട്ട യോഗീദാസിന്റെ കുടുംബത്തെ പിന്തുണയ്ക്കാം
യോഗീദാസിന്റെ പെട്ടെന്നുള്ള വേർപാട് സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും അഗാധമായ ഞെട്ടലിലും ദുഃഖത്തിലും ആഴ്ത്തിയിരിക്കുന്നു. യോഗീദാസിന്റെ സ്മരണയ്ക്കായി ആദരാഞ്ജലി അർപ്പിക്കുന്നതിനും, ആവശ്യമുള്ള സമയത്ത് അദ്ദേഹത്തിന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനുമായി സംഭാവന നല്‍കാം.
അയർലൻഡ് മലയാളികളെ ദുഃഖത്തിലാഴ്ത്തി യോഗീദാസ് (38) ഇന്നലെ ഓഗസ്റ്റ് 5 അപ്രതീക്ഷിതമായി അദ്ദേഹം മരണപ്പെട്ടു.
കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തു വരികയായിരുന്നു യോഗീദാസ്. തിരുവനന്തപുരത്തെ ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, കിംസ് ഹോസ്പിറ്റല്‍, ന്യൂ ഡല്‍ഹിയിലെ എ ഐ ഐ എം എസ്, എന്നിവിടങ്ങളിലെ സേവനത്തിന് ശേഷം 7 വര്‍ഷം മുമ്പാണ് ഇദ്ദേഹം അയര്‍ലണ്ടില്‍ എത്തിയത്.
കേരളത്തിലെ തിരുവനന്തപുരത്തെ കാട്ടാക്കടയിൽ നിന്ന് 2018-ല്‍ അയര്‍ലണ്ടിലെത്തിയ യോഗീദാസ് കഴിഞ്ഞ രണ്ടു വര്‍ഷമായി കോര്‍ക്കിലെ വില്‍ട്ടണില്‍ ഭാര്യ സോണിയും മൂന്ന് വയസ്സായ മകൾ ഇഷാനി യുമൊന്നിച്ചു താമസിച്ചു വരവേയാണ് അപ്രതീക്ഷിത വിയോഗം.
അയര്‍ലണ്ടിലെ കോര്‍ക്കിലെ സാമൂഹ്യ സാംസ്‌കാരിക പരിപാടികളില്‍ സജീവ സാന്നിധ്യമായിരുന്ന യോഗീ ദാസ് , കോയിന്‍സ് എന്ന കോര്‍ക്കിലെ മലയാളി നഴ്സുമാരുടെ സംഘടയുടെ (Cork Indian Nurses Association, COINNs) ന്റെ സ്ഥാപക അംഗങ്ങളില്‍ ഒരാളും പ്രധാന പ്രവര്‍ത്തകരില്‍ ഒരാളും ആയിരുന്നു.
കൂടാതെ കോയിൻസ് ക്രിക്കറ്റ് ക്ലബ് സ്ഥാപിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. കഴിവുള്ള ഒരു ക്രിക്കറ്റ് കളിക്കാരനും വോളിബോൾ കളിക്കാരനുമായ അദ്ദേഹം തന്റെ നിഷ്കളങ്കതയും ദയയും കൊണ്ട് പലരുടെയും ജീവിതത്തെ സ്പർശിച്ചു.
യോഗീദാസിന്റെ മൃതദേഹം ജന്മനാടായ ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നതിന് സഹായിക്കുന്നതിനായി ഫണ്ട് ശേഖരണം സംഘടിപ്പിക്കാൻ അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ ഒത്തുചേർന്നു. ഈ വെല്ലുവിളി നിറഞ്ഞ സമയത്ത് ആവശ്യമായ ചെലവുകൾ വഹിക്കാൻ സഹായിക്കുന്നതിന് നിങ്ങളുടെ ഉദാരമായ സംഭാവനകൾ നേരിട്ട് അദ്ദേഹത്തിന്റെ ഭാര്യ സോണിക്ക് ലഭിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.