ലോംഗ്ഫോർഡ്: അയര്‍ലണ്ട് മലയാളി ഷാന്റി പോൾ (52) നിര്യാതയായി. ലോംഗ്ഫോർഡില്‍ താമസിക്കുന്ന തൊടുപുഴ മുതലക്കോടം കിഴക്കേക്കര എപ്രേം സെബാസ്ററ്യൻറെ ഭാര്യയുമായ ഷാന്റി പോൾ ആണ് ഇന്ന് രാവിലെ മരിച്ചത്.
അങ്കമാലി മൂക്കന്നൂർ അട്ടാറ മാളിയേക്കൽ കുടുംബാംഗമാണ് ഷാന്റി. രണ്ട് വര്‍ഷത്തോളമായി കാന്‍സര്‍ ബാധിതായി ചികിത്സയിലായിരുന്ന ഷാന്റി പോള്‍ ലോംഗ്ഫോര്‍ഡിലെ മിഡ്‌ലാൻസ് ഇന്റലക്ച്വൽ ഡിസെബിലിറ്റി സെന്ററിൽ സ്റ്റാഫ് നഴ്സായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇന്ന് രാവിലെ 8 മണിയോടെ മുള്ളിംഗാർ ഹോസ്പിറ്റലിൽ വച്ചായിരുന്നു മരണമടഞ്ഞത്.
മുമ്പ് താല ന്യൂ കാസിലിൽ താമസിച്ചിരുന്ന ഷാന്റി പോള്‍ ബ്യൂമോണ്ട് ഹോസ്പിറ്റലില്‍ ജോലി ചെയ്തിട്ടുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി കുടുംബ സമേതം ലോംഗ്ഫോര്‍ഡിലാണ് താമസിക്കുന്നത്. ഭർത്താവ്: എപ്രേം സെബാസ്ററ്യൻ, കോളജ് വിദ്യാര്‍ത്ഥികളായ എമില്‍, എവിന്‍, അലാന എന്നിവർ മക്കളാണ്. സംസ്കാര ശുശ്രൂഷ പിന്നീട് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.