ചെന്നൈ: വിമർശനങ്ങളൊന്നും തൃഷയെ ബാധിക്കുന്നതേയില്ല. തമിഴ്നാട് സർക്കാരിന്റെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങില്‍ തൃഷ കൃഷ്ണൻ ഇരുന്നത് വിജയ്‌യുടെ മാതാപിതാക്കള്‍ക്കൊപ്പം മുൻനിരയില്‍ തന്നെയായിരുന്നു.
പരേഡിനിടയില്‍ അവർ വിജയ്‌ക്ക് സല്യൂട്ട് നല്‍കുകയും ചെയ്തു. മെയ് മാസത്തില്‍ ചെന്നൈയിലെ ജവഹർലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലും തൃഷ വിജയ്‌യുടെ കുടുംബത്തോടൊപ്പം മുൻനിരയില്‍ ഇരിപ്പിടം നേടിയിരുന്നു.സെന്റ് ജോർജ് ഫോർട്ട് കോംപ്ലക്സില്‍ വെച്ച് മുഖ്യമന്ത്രിയെന്ന നിലയില്‍ തന്റെ ആദ്യ സ്വാതന്ത്ര്യദിന പ്രസംഗം നടത്തിയ വിജയൻ ദേശീയ പതാക ഉയർത്തി സംസ്ഥാനത്തെ അഭിസംബോധന ചെയ്തു. ഭരണപരമായ കാര്യങ്ങളില്‍ കേന്ദ്ര സർക്കാരുമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കിയ അദ്ദേഹം, എന്നാല്‍ സംസ്ഥാനത്തിന്റെ അവകാശങ്ങള്‍ക്ക് എതിരായ ഏത് നയങ്ങളെയും തന്റെ സർക്കാർ എതിർക്കുമെന്നും വ്യക്തമാക്കി.
അഴിമതി ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യത്തിന് തുല്യമാണെന്ന് പറഞ്ഞ അദ്ദേഹം, അഴിമതിക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.സർക്കാരിനെതിരെ പ്രവർത്തിക്കുന്ന ശക്തികളെ പരാജയപ്പെടുത്തുമെന്നും ഭരണകൂടത്തിനെതിരായ ഗൂഢാലോചനകള്‍ തകർക്കുമെന്നും ആരെയും പേരെടുത്ത് പരാമർശിക്കാതെ അദ്ദേഹം പറഞ്ഞു.
സർക്കാർ ആശുപത്രികളില്‍ ജനിക്കുന്ന കുട്ടികള്‍ക്കായുള്ള സ്വർണ്ണ മോതിരം സമ്മാന പദ്ധതി ('തായ്മാൻ തങ്ക മോതിരം തിട്ടം') ദ്രാവിഡ നേതാവ് സിഎൻ അണ്ണാദുരയുടെ ജന്മവാർഷികമായ സെപ്റ്റംബർ 15-ന് 755.83 കോടി രൂപ ചെലവില്‍ ആരംഭിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. കൂടാതെ, അമ്മ കാന്റീൻ, സ്‌കൂള്‍ പ്രഭാതഭക്ഷണ പദ്ധതി എന്നിവയുള്‍പ്പെടെ മുൻ സർക്കാരുകളുടെ ജനക്ഷേമ പദ്ധതികള്‍ തുടരുകയും വികസിപ്പിക്കുകയും ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിരമിച്ച സൈനികരുടെ പെണ്‍മക്കളുടെ വിവാഹത്തിനുള്ള ധനസഹായം 25,000 രൂപയില്‍ നിന്ന് 50,000 രൂപയായി ഉയർത്തും. ഭിന്നശേഷിക്കാരായ മുൻ സൈനികർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉള്ള പ്രതിമാസ സഹായം 5,000 രൂപയില്‍ നിന്ന് 7,000 രൂപയായും, സ്വാതന്ത്ര്യസമര സേനാനികളുടെ പെൻഷൻ 23,000 രൂപയായും അവരുടെ കുടുംബാംഗങ്ങളുടേത് 12,500 രൂപയായും വർദ്ധിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.