മധ്യമേഷ്യൻ പ്രതിസന്ധി: ഹോര്‍മുസ് പ്രശ്നപരിഹാരത്തിന് പ്രാദേശിക സംവിധാനം രൂപീകരിച്ചേക്കും,

ദോഹ: വാഷിംഗ്ടണില്‍ നിന്നും ടെഹ്‌റാനില്‍ നിന്നും കടുത്ത പരസ്യ പ്രസ്താവനകളും മുന്നറിയിപ്പുകളും ഉയരുന്നുണ്ടെങ്കിലും, നിലവിലെ മധ്യപൂർവേഷ്യൻ പ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നയതന്ത്ര ചർച്ചകള്‍ പുരോഗമിക്കുന്നതായി സൂചന.

സെന്റർ ഫോർ ഇന്റർനാഷണല്‍ പോളിസി റിസർച്ച്‌ വൈസ് പ്രസിഡന്റ് റഷീദ് അല്‍-മൊഹന്നദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. “സമീപകാല സംഭവവികാസങ്ങള്‍ പരിശോധിക്കുമ്പോള്‍ അമേരിക്കയുടെയും ഇറാന്റെയും ഭാഗത്തുനിന്ന് ശക്തമായ രാഷ്ട്രീയ സന്ദേശങ്ങള്‍ കാണാൻ സാധിക്കും. രണ്ടു കൂട്ടരും തങ്ങളുടെ നിലപാടുകളില്‍ ഉറച്ചുനില്‍ക്കാനാണ് ശ്രമിക്കുന്നത്,” സൂറിച്ചില്‍ നിന്ന് അല്‍ ജസീറയോട് സംസാരിക്കവെ അല്‍-മൊഹന്നദി പറഞ്ഞു.

ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച അന്തിമ കരാർ എങ്ങനെയുള്ളതായിരിക്കുമെന്ന ചോദ്യത്തിന്, വിഷയം ഇപ്പോഴും തർക്കവിഷയമായി തുടരുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. തന്ത്രപ്രധാനമായ ഈ സമുദ്രപാതയുടെ നിയന്ത്രണം തങ്ങളുടെ സുരക്ഷാ ആശങ്കകളുമായി ബന്ധപ്പെട്ട ഒന്നായാണ് ഇറാൻ കാണുന്നത്. 

മാത്രമല്ല, ചർച്ചകളില്‍ തങ്ങളുടെ മേല്‍ക്കൈ ഉറപ്പിക്കാനുള്ള ഒരു ‘ഉപാധി’യായി ഇറാൻ ഇത് ഉപയോഗിക്കുന്നുണ്ടെങ്കിലും, കാലക്രമേണ ഈ നേട്ടത്തിന്റെ മൂല്യം കുറഞ്ഞുവരികയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കടല്‍പ്പാതകളിലൂടെയുള്ള സ്വതന്ത്ര സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്നതിനെ അന്താരാഷ്ട്ര സമൂഹം പരക്കെ എതിർക്കുന്നുണ്ട്. 

എങ്കിലും, ഹോർമുസ് കടലിടുക്കിലെ ഗതാഗത നിയന്ത്രണം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി എല്ലാ കക്ഷികള്‍ക്കും സമ്മതമായ ഒരു പ്രാദേശിക സംവിധാനം രൂപീകരിക്കുന്നതിനോട് താല്പര്യം ഉയർന്നു വരുന്നുണ്ടെന്നും അല്‍-മൊഹന്നദി കൂട്ടിച്ചേർത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !