കേരളത്തെ അന്താരാഷ്ട്ര തുറമുഖ നഗരമാക്കും: മിഷൻ സമുദ്ര പദ്ധതിക്ക് തുടക്കം, വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും,

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് സമ്പൂർണ്ണ കയറ്റുമതി-ഇറക്കുമതി (EXIM) സേവനങ്ങൾ ഔദ്യോഗികമായി ആരംഭിക്കുന്നു.

ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ആദ്യ കയറ്റുമതി കണ്ടെയ്നർ ഫ്ലാഗ് ഓഫ് ചെയ്ത് ഉദ്ഘാടനം നിർവഹിക്കും. കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ മുഖ്യാതിഥിയായി പങ്കെടുക്കും. ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബിൽ നിന്ന് ഒരു വാണിജ്യ ഗേറ്റ്‌വേയിലേക്കുള്ള വിഴിഞ്ഞത്തിന്റെ മാറ്റത്തെ അടയാളപ്പെടുത്തുന്നതാണ് ചടങ്ങ്.

സംസ്ഥാനത്തെ ഉൽപ്പാദകർക്ക് കുറഞ്ഞ ചെലവിലും കുറഞ്ഞ സമയത്തിലും ലോകത്തിലെ പ്രധാന വിപണികളിലേക്ക് ചരക്കുകൾ എത്തിക്കാൻ ഈ സൗകര്യം വഴിയൊരുക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തുറമുഖ ഉദ്ഘാടനത്തോടൊപ്പം കേരളത്തെ അന്താരാഷ്ട്ര തുറമുഖ നഗരമാക്കി മാറ്റാൻ ലക്ഷ്യമിടുന്ന ‘മിഷൻ സമുദ്ര’ പദ്ധതിക്കും തുടക്കമാകും. 

പോർട്ട് അധിഷ്ഠിത വ്യവസായങ്ങളും ലോജിസ്റ്റിക്സ് ശൃംഖലകളും വികസിപ്പിക്കുന്നതിനായി 400 കോടി രൂപയുടെ കാറ്റലിറ്റിക് ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.മാധ്യമ റിപ്പോർട്ട് പ്രകാരം, വിഴിഞ്ഞം കേന്ദ്രീകരിച്ച് എട്ട് വ്യവസായ ക്ലസ്റ്ററുകളും മൂന്ന് പുതിയ നഗരങ്ങളും ഉൾപ്പെടുന്ന വൻവികസന ഇടനാഴിയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. 

ദക്ഷിണേന്ത്യയിലെ കാർഷിക, ടെക്സ്റ്റൈൽ, സമുദ്രോൽപ്പന്ന മേഖലകളിലെ ചെറുകിട-ഇടത്തരം സംരംഭകർക്ക് അന്താരാഷ്ട്ര വ്യാപാരത്തിൽ വലിയ മുന്നേറ്റം നൽകാൻ ഈ പദ്ധതി സഹായിക്കുമെന്നാണ് വിലയിരുത്തൽ

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔UCMI (യുക് മി) കമ്യൂണിറ്റി JOIN     

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !