ഓട്ടവ: കാനഡയിൽ നിന്നുള്ള വിവിധ ഉൽപ്പന്നങ്ങൾക്ക് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ 50 ശതമാനം ഉയർന്ന ഇറക്കുമതി തീരുവ പ്രാബല്യത്തിൽ വന്നു. ഓഗസ്റ്റ് 23 ശനിയാഴ്ച പുലർച്ചെ 12:01 മുതലാണ് പുതിയ തീരുവ നിരക്കുകൾ പ്രാബല്യത്തിൽ വന്നത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കം രൂക്ഷമായ പശ്ചാത്തലത്തിൽ, അമേരിക്കൻ ഉൽപ്പന്നങ്ങളോട് കാനഡ കാണിക്കുന്ന വിവേചനപരമായ സമീപനത്തിന് പരിഹാരമായാണ് ഈ നടപടിയെന്ന് യുഎസ് ഭരണകൂടം വ്യക്തമാക്കി.തീരുവ പ്രാബല്യത്തിൽ: ഏതൊക്കെ ഉൽപ്പന്നങ്ങളെ ബാധിക്കും
തീരുവ ഏർപ്പെടുത്തുന്നത് ഒഴിവാക്കാൻ യുഎസിലെയും കാനഡയിലെയും ഉദ്യോഗസ്ഥർ ദിവസങ്ങളോളം ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ധാരണയിലെത്താൻ സാധിക്കാതെ ചർച്ചകൾ പരാജയപ്പെടുകയായിരുന്നു. അമേരിക്കൻ നിർമിത കാറുകൾ, പാലുൽപ്പന്നങ്ങൾ, മദ്യം എന്നിവയോട് കാനഡ നടത്തുന്ന വിവേചനമാണ് അടിയന്തര നടപടിക്ക് കാരണമെന്ന് ട്രംപ് വ്യക്തമാക്കുന്നു. ഇതിനെ തുടർന്ന് കാനഡയിൽ നിന്നുള്ള പ്രമുഖ വിസ്കി ബ്രാൻഡുകൾ, മറ്റ് മദ്യപാനീയങ്ങൾ, പാൽ-ക്രീം ഉൾപ്പെടെയുള്ള പാലുൽപ്പന്നങ്ങൾ, ഹോക്കി ഉപകരണങ്ങൾ, മോട്ടോർസൈക്കിളുകൾ, വസ്ത്രങ്ങൾ, നിർമാണ സാമഗ്രികൾ എന്നിവയ്ക്ക് വില വർധിക്കും. എന്നാൽ ചീസ് ഈ തീരുവ പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.
കാനഡയുടെ തിരിച്ചടി: സെപ്റ്റംബർ 8 മുതൽ പുതിയ തീരുവ
യുഎസിന്റെ നടപടിക്ക് ‘ഡോളറിന് ഡോളർ’ എന്ന രീതിയിൽ തിരിച്ചടി നൽകുമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പ്രഖ്യാപിച്ചു. വരാനിരിക്കുന്ന സെപ്റ്റംബർ 8 മുതൽ യുഎസ് ഇറക്കുമതികൾക്ക് തുല്യമായ നിരക്കിൽ കാനഡയും തിരിച്ചടി തീരുവ ഏർപ്പെടുത്തും.
ഇത് കാനഡയിലെ ജനങ്ങൾക്ക് ചെലവ് വർധിപ്പിക്കുമെങ്കിലും കനേഡിയൻ തൊഴിലാളികളെയും വ്യാപാര മേഖലയെയും സംരക്ഷിക്കാൻ മറ്റ് വഴികളില്ലെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റീൽ, ഗൃഹോപകരണങ്ങൾ, കാർഷിക ഉപകരണങ്ങൾ, ഇലക്ട്രോണിക്സ് തുടങ്ങിയ യുഎസ് ഉൽപ്പന്നങ്ങളെയാകും കാനഡയുടെ പുതിയ നടപടി പ്രധാനമായും ബാധിക്കുക.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.