റിയാദ്: മദീന മേഖലയില്‍ ഹാഷിഷ് കടത്തുകയും വിതരണം ചെയ്യുകയും ചെയ്ത സൗദി പൗരന്റെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുല്‍ അസീസ് ബിൻ തുറാബി ബിൻ ലാഹിഖ് അല്‍-ജാബ്രി എന്നയാളാണ് ഹഷീഷും മറ്റു മരുന്നുകളും വിറ്റഴിച്ച കേസില്‍ പിടിയിലായത്. സുരക്ഷാ ഉദ്യോഗസ്ഥർ നടത്തിയ അന്വേഷണത്തില്‍ പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തുകയായിരുന്നു.പൗരന്മാരുടെയും രാജ്യത്തെ താമസക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും മയക്കുമരുന്ന് മാഫിയയില്‍ നിന്ന് സമൂഹത്തെ സംരക്ഷിക്കുന്നതിനും കർശന നടപടികള്‍ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏർപ്പെടുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.