കോംഗോ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള രോഗം ബാധിച്ചവരുടെ എണ്ണം 5,000 കടന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ഓഗസ്റ്റ് 19 ബുധനാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, രോഗം തടയാൻ നടത്തുന്ന ശ്രമങ്ങളെക്കാൾ വേഗത്തിലാണ് വൈറസ് പടരുന്നത്.ഇതുവരെയുള്ള കണക്കനുസരിച്ച് 5,021 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഇതിൽ 2,378 പേർ മരണപ്പെട്ടു. ജനങ്ങൾ കൂട്ടത്തോടെ മറ്റ് സ്ഥലങ്ങളിലേക്ക് മാറുന്നത് രോഗം കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ പടരാൻ, കാരണമാകുന്നുണ്ട്.
മുമ്പ് ഉണ്ടായ എബോള വ്യാപനങ്ങളേക്കാൾ വളരെ കുറഞ്ഞ സമയം കൊണ്ടാണ് ഇത്തവണ രോഗവും മരണവും വർധിക്കുന്നത്. 2014-16 കാലഘട്ടത്തിൽ പശ്ചിമ ആഫ്രിക്കയിൽ 11,000-ത്തിലധികം പേർ മരിച്ച എബോള വ്യാപനത്തേക്കാൾ മൂന്നിരട്ടി വേഗത്തിലാണ് ഇപ്പോഴത്തെ വ്യാപനം.
രോഗം നിയന്ത്രണവിധേയമല്ലെന്ന് ലോകാരോഗ്യ സംഘടന
ഈ രോഗം രാജ്യത്തിന് അകത്തും പുറത്തും ഇനിയും പടരാൻ വലിയ സാധ്യതയുണ്ടെന്ന് ലോകാരോഗ്യ സംഘടന (WHO) ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ചൊവ്വാഴ്ച മുന്നറിയിപ്പ് നൽകി. നിലവിൽ ഈ മഹാമാരി നിയന്ത്രണത്തിലല്ലെന്നും അടിയന്തര യോഗത്തിൽ അദ്ദേഹം പറഞ്ഞു. രോഗം കൂടുതലുള്ള ഇതുരി മേഖലയിൽ ആരോഗ്യപ്രവർത്തകർക്ക് നേരെ അക്രമം നടക്കുന്നത് പ്രതിരോധ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്. രോഗസംശയമുള്ളവരെ പരിശോധിക്കാൻ എത്തിയ സംഘത്തെ തിങ്കളാഴ്ച ജനക്കൂട്ടം ആക്രമിക്കുകയും ഒരു ആംബുലൻസ് കത്തിക്കുകയും ചെയ്തു.




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ (യു ക് മി) UCMI കമ്മ്യൂണിറ്റിയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.